Friday, January 26, 2018

പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ മടങ്ങിയില്ല, കൽവിളക്കുറങ്ങുന്ന പ്രദക്ഷിണവഴികളിൽ പരിദേവനവുമായി തൊഴുതു നിന്നു... അഴലുറഞ്ഞൊരു വെണ്‍ശിലയായവളാ ആകാശവീഥിയിൽ തളർന്നു നിന്നു, കണ്ണ് തുറക്കാത്ത, കരളൊന്നലിയാത്ത ദേവ"ശില" മുന്നിൽ തനിച്ചു നിന്നു ... പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ തൊഴുതു നിന്നു, വൃഥാ തൊഴുതു നിന്നു...

No comments: